Posts

Image
എത്ര മനോഹരമായിട്ടാണ് മരണം എന്നെ മോഹിപ്പിക്കുന്നത്, ദാ ഈ എഴുത്തുപോലും രോമാഞ്ചമുണ്ടാക്കുന്നുണ്ട്, മരണമെന്ന് ടൈപ്പ് ചെയ്ത് തീരുന്നമാത്രയിൽ അവളെന്നിലേക്ക്- ഞാനറിയാതെ ഒളിച്ചെത്തിയിരുന്നെങ്കിൽ പ്രണയപൂർവ്വം അവളെന്നിലലിഞ്ഞ- നിമിഷങ്ങളിൽ ഞാൻ പലതവണ  അറിയാതെ പുലൽകിയതല്ലേ എന്റെ മരണങ്ങളെ.

നരച്ച ഉടുപ്പുകൾ

അപ്പനിത് മാറ്റാറായില്ലേ? നരച്ചു തുടങ്ങിയ കുപ്പായം കയ്യിലെടുത്ത് കുപ്പായത്തേക്കാൾ മുഷിഞ്ഞ മുഖത്തോടെ എളിക്ക് കൈകുത്തി മകളുടെ ചോദ്യം വെള്ളിനൂൽ പാകിയ താടിയുഴിഞ്ഞ് മറുപടി ചിരിയിലൊതുക്കി എന്റപ്പന് എത്ര ഉടുപ്പുണ്ടായിരുന്നു? ഒന്നോ അതോ രണ്ടോ ? ഓർമ്മയിലുള്ളത് ഉടുപ്പുകളല്ല വേർപ്പ് നനഞ്ഞൊട്ടിയ ഒറ്റത്തോർത്താണ് പാടത്തെ ചേറിന്റെ നിറമൊത്ത കരിമ്പനടിച്ച ഒരോട്ടത്തോർത്ത്. വേർത്തൊട്ടിയ ഓട്ടത്തോർത്തിന്റെ ബലത്തിലാണ് ഒരു ജോടി സ്‌കൂൾ കുപ്പായം വീട്ടുപടി കടന്നെത്തിയത് പുതുമോടിയിൽ മെയ്യിൽ നിന്നകന്നും പഴകുംതോറും മെയ്ചേർന്നിണങ്ങിയും കൊല്ലപ്പരീക്ഷകൾ കണ്ടു മടുത്തു ദേഹത്തിറുകി പിഞ്ഞിപ്പോയവ. അന്ന് തുടങ്ങിയ പ്രണയമാണ് നരച്ച ഉടുപ്പുകളോട്, നരച്ച ഉടുപ്പുകൾക്ക് എന്നോടും അവയെന്നെ ചേർത്തുപിടിക്കുന്നു എത്ര ചേർത്തെന്നോ? അവയുടെ ഗന്ധം എന്നാത്മാവിൽ എത്തുമാറടുത്ത്... വേർത്തൊട്ടിയ ഓരോട്ടത്തോർത്തിന്റെ- ഗന്ധം....
സദാചാര കാലത്തെ ചുംബനം പ്രണയികളുടെ നിർവൃതിയല്ല പ്രതിരോധത്തിന്റെ ഉഷ്ണമാപിനിയിലെ ഉയരുന്ന മെർക്കുറിയാണ് എന്റെ ചുണ്ടുകൾക്ക് തേന്മധുരമല്ല സമരത്തിന്റെ പൊള്ളുന്ന ചൂടാണ്

IFFK 2019_Portrait Of A Lady On Fire

Image
                  "പോർട്രെയ്റ്റ് ഓഫ് എ ലേഡി ഓൺ ഫയർ"                            സെലിൻ സയാമ എന്ന ഫ്രഞ്ച് സംവിധായികയുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണ്  "പോർട്രെയ്റ്റ് ഓഫ് എ ലേഡി ഓൺ ഫയർ".2019 ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  "പോർട്രെയ്റ്റ് ഓഫ് എ ലേഡി ഓൺ ഫയർ"രണ്ട്  പുരസ്കാരങ്ങൾ നേടുകയുണ്ടായി;മികച്ച തിരക്കഥയ്ക്ക് ഉള്ള അവാർഡും "ക്വീർ പാം"അവാർഡും.കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായ ഹെലോയിസ് ആയി വേഷമിട്ട "അദേൽ ഹെനിൽ " സംവിധായിക ആയ "  സെലിൻ സയാമ" എന്നിവർ  യഥാർത്ഥ ജീവിതത്തിലും പ്രണയികൾ ആണ് എന്നത് കൗതുകം ഉണർത്തുന്നു. മരിയാന്നെ (നോയമീ മെർലാന്റ്)  ഹെലോയിസ്( അദേൽ ഹെനിൽ) എന്നീ കേന്ദ്ര കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന സിനിമ 18 -ആം നൂറ്റാണ്ടിലെ ഫ്രഞ്ച് കാലഘട്ടത്തിൽ നടക്കുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്.പുരുഷ കഥാപാത്രങ്ങൾ ഇല്ല എന്നുപറയത്തക്ക രീതിയിൽ അപ്രസക്തവും നൈമിഷികവുമായ പ്രത്യക്ഷപ്പെടലുകൾ മാത്രം ഉള്ള ഈ ചിത്രം  ...

#IFFK 2019_GOD EXISTS,HER NAME IS PETRUNYA

Image
ആമുഖം:ഞാൻ ഒരു സിനിമ ആസ്വാദകൻ മാത്രം ആയതുകൊണ്ടും സാങ്കേതികമായി സിനിമയെ വിലയിരുത്താൻ ഉള്ള സാങ്കേതിക അറിവുകൾ ഇല്ലാത്തതിനാലും ഇത് ഒരു ആസ്വാദന കുറിപ്പ് മാത്രമാണ്.    IFFK 2019 ൽ  ഇതുവരെ കണ്ട ചിത്രങ്ങളിൽ ഏറ്റവും ആസ്വദിച്ച് കണ്ട ചിത്രം ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ - "ഗോഡ് എക്സിസ്റ്റ്സ് ,ഹെർ നെയിം ഈസ് പെട്രുന്യ".എൻറെ കാഴ്ചപ്പാടിൽ ഒരു ചിത്രത്തിന്റെ ആസ്വാദനം സാധ്യമാകുന്നത് ചിത്രം/ചിത്രത്തിന്റെ ആശയം കാഴ്ചക്കാരന്റെ ജീവിത കാഴ്ചപ്പാടുകളോട് എത്രമാത്രം അടുത്തു നിൽക്കുന്നു,വർത്തമാന കാലഘട്ടത്തിൽ സിനിമ പറയുന്ന/പറയുവാൻ ഉദ്ദേശിക്കുന്ന ആശയത്തിൻറെ "RELEVANCE " എത്രമാത്രമാണ് എന്നതിനെയൊക്കെ ആശ്രയിച്ചാണ്.Post-Yugoslav Cinemas  വിഭാഗത്തിൽ ആണ്  നോർത്ത് മാസിഡോണിയയിൽ നിന്നുള്ള ഈ ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്  . രണ്ടാം ലോക മഹായുദ്ധത്തിന്  ശേഷം 1945 മുതൽ 1990 വരെ കമ്മ്യുണിസ്റ്റ് യൂഗോസ്ളാവിയയുടെ ഭാഗമായിരുന്ന നോർത്ത് മാസിഡോണിയ സ്വതന്ത്ര റിപ്പബ്ലിക് ആകുന്നത് 1991 ൽ ആണ് .              ചിത്രം കണ്ടതിന് ശേഷം മാത്രമാണ് ഇതിന്റെ...

ഞണ്ട്

Image
ഞണ്ട് ഒഴുകി നീങ്ങുന്ന പേഷ്യൻറ് ട്രോളിയിൽ തൂവെള്ള ഗൗണിൽ ഞാൻ കിടക്കുകയായിരുന്നു,പച്ച നിറത്തിലെ ഗൗണിൽ രണ്ട് മാലാഖമാർ ട്രോളിക്കിരുവശവും അകമ്പടിയായി എന്നെ വാത്സല്യത്തോടെ നോക്കി.രണ്ട്‌ ജോടി കണ്ണുകളുടെ തിളക്കത്തിൽ അതിരുകളില്ലാത്ത ആകാശം നോക്കി ഞാൻ കിടന്നു.ഓപ്പറേഷൻ തീയറ്ററിനുള്ളിൽ അനസ്തറ്റിസ്റ്റ് ഡോ:ജേക്കബ് എന്നെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു,ടെൻഷൻ ഒക്കെ മാറി ഉഷാറായില്ലേ?ഞാൻ ഒരു ചെറു പുഞ്ചിരിയിൽ മറുപടി ഒതുക്കി.മറ്റ്‌ നടപടികൾ പൂർത്തിയാക്കി ജനറൽ അനസ്തേഷ്യയുടെ ഫേസ് മാസ്ക്ക് എന്റെ മുഖത്തു ഡോ.ജേക്കബ് അണിയിച്ചു.ബോധം കെടുത്തുവാൻ ഉള്ള വാതകം മാസ്ക്കിലൂടെ എന്റെ നാസാരന്ധ്രങ്ങളിലേക്ക് ഒഴുകിയെത്തി,ഒരു കടലിരമ്പം പോലെ,കടൽ കാറ്റിന് തേങ്ങാ വരുത്തറച്ചു വച്ച ഞണ്ട് കറിയുടെ മണം.           പതിവ് പ്രഭാതസവാരിയിൽ കാൽ നനച്ചുകൊണ്ട് നഗ്നപാദനായി ഞാൻ ബീച്ചിലൂടെ നടന്നു.പതിവുപോലെ മീന്പിടുത്തക്കാർ ഒത്തുചേർന്ന് സുറിയാനി ഭാഷയിൽ പാട്ട് പാടിക്കൊണ്ട് വല വലിക്കുന്നുണ്ട്.എന്റെ അവസാന റൌണ്ട് നടത്തത്തിന്റെ സമയത്താണ് അവർ വല കരയ്ക്ക് വലിച്ചുകയറ്റിയത്.പതിവുപോലെ മീൻ വാങ്ങാൻ ഞാൻ അവർക്കരികിൽ എത്തി.പിടയ്ക്കുന്ന മത്തിക്കും...

ആഴം

അവളുടെ കണ്ണുകളുടെ ആഴങ്ങളിൽ എന്തായിരിക്കും ? ഞാൻ ആ മിഴികളിൽ അലിഞ്ഞില്ലാതാകുമോ? ഞാൻ അവളുടെ മിഴികളിലേക്കിറങ്ങി മരണത്തിന്റെ തണുപ്പ് എന്റെ കാലുകളിലൂടെ മുകളിലേക്ക് അരിച്ചു കയറി,ഒരു നിലയില്ലാ കയത്തിൽ എന്നപോലെ ഞാൻ ആ മിഴികളിൽ ആണ്ടുപോയി.എന്റെ ശ്വാസകോശങ്ങളിലേക്ക് ആ തെളിനീരിരച്ചു കയറി.എന്റെ ശ്വാസം നിലച്ചില്ല,എനിക്ക് ചെകിളകൾ മുളച്ചു,ഞാൻ ഒരു മൽസ്യമായി ആ മിഴിനീരിൽ നീന്തി തുടിച്ചു.ഇന്നുവരെ കാണാത്ത മായക്കാഴ്ചകൾ അവിടെ എന്നെ കാത്തിരുന്നു,ഒരു ജന്മം മുഴുവൻ നീന്തിയാലും കണ്ടു തീർക്കാനാവാത്തത്ര കാഴ്ചകൾ;പവിഴപ്പുറ്റുകൾ,സ്വര്ണമൽസ്യങ്ങൾ, മുത്തുകൾ പവിഴങ്ങൾ.വീണ്ടും ആഴങ്ങളിലേക്ക്;കാഴ്ചകൾ മാറി മാറി വന്നു:തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ,അസ്ഥികൂടങ്ങൾ പിന്നെ എണ്ണിയാൽ ഒടുങ്ങാത്തത്ര റോസാപ്പൂവുകൾ.റോസാപ്പൂക്കളുടെ ചുവപ്പ് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു ഞാൻ തിരിച്ചു നീന്തി ,എന്റെ ചെകിളകൾ മാഞ്ഞു തുടങ്ങി,ശ്വാസം മുട്ടുന്നു,ആ മിഴികളിൽ നിന്നു പുറത്തു കടക്കാനാകാതെ ബോധാബോധ മനസുകൾക്കിടയിൽ ഞാൻ ആഴങ്ങളിലേക്ക് ആണ്ടു പോയി.

#ബിന്ദു അമ്മിണി

ബിന്ദു അമ്മിണിയെ അനുകൂലിച്ചുള്ള എഴുത്തുകളുടെ കമന്റ് സെക്ഷൻ ഒന്ന് കാണേണ്ടത് തന്നെയാണ് ഒരു സമൂഹത്തിന് ഇത്രമാത്രം സ്ത്രീവിരുദ്ധം ആകാൻ കഴിയുമോ?ബിന്ദുവിന്റെ മുഖത്ത് ആയിരുന്നില്ല 'മറ്റേടത്ത്' ആയിരുന്നു മുളക് അരച്ച് തേക്കേണ്ടിയിരുന്നത് എന്ന രീതിയിലുള്ള പ്രതികരണങ്ങൾക്ക് ലഭിച്ച ലൈക്കുകളും അനുകൂല കമന്റുകളും ശരിക്കും ഭയം ഉളവാക്കുന്നവയാണ്. ഒരു സമൂഹമാധ്യമത്തിൽ കൂടി ഇങ്ങനെ വിളിച്ചുപറയാൻ ധൈര്യം കാണിക്കുന്ന വ്യക്തികളുടെ മനസ്സ് നമ്മുടെ പൊതു സമൂഹത്തിന്റെ ഒരു പരിഛേദം തന്നെയാണ്.